ഹെയർപിന്നുകളിലൂടെ ഒരു യാത്ര
രാവിലെ ആങ്ങിത്തൂങ്ങി ഒരു പത്ത് മണിയോടെ റെഡിയായി.
വാൽപ്പാറ അല്ലെങ്കിൽ മുള്ളി.
"ഹെഡ് ഓർ ടെയിൽ???-വാല് വീണാൽ വാല്പാറ."
അങ്ങനെ തലയുമായി ഞങ്ങൾ 11 മണിക്ക് 'രാജകീയ' വണ്ടിയിൽ യാത്ര തുടങ്ങി. കാട്ടിലൂടെയുള്ള യാത്രയായതിനാൽ 'പട പട' മാറ്റി 'സയലന്റ്-സാറിനെ' ഫിറ്റ് ചെയ്തിരുന്നു. പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി അട്ടപ്പാടി. പുറത്തു കാണുന്ന ശരീരഭാഗങ്ങൾ മുഴുവാൻ പൊള്ളി കരിവാളിച്ചു. ഈ കാലാവസ്ഥയിൽ ഒരു ബൈക്ക് ട്രിപ്പ് നടത്താൻ തോന്നിയ സമയത്തെക്കുറിച്ച് ആലോചിച്ച് കുറേ ചിരിച്ചു, അല്ലാതെ വേറെന്തു ചെയ്യാൻ....
എൻഫീൽഡിൽ ഇത് ആദ്യ അനുഭവമാണ്. അട്ടപ്പാടി വരെ സുഖിച്ചങ്ങു ഓടിച്ചു.
അട്ടപാടി, കേട്ടതുപോലോക്കെ തന്നെ. എങ്കിലും, അവിടെ മൊബൈലിനു റെയ്‌ന്ജോ, കാര്യമായ കടകളോ പ്രതീക്ഷിച്ചില്ല. ഊണ് കഴിക്കാൻ കേറിയത് താവളത്തുള്ള ഒരു ഹോട്ടലിൽ. വലിയൊരു ആദിവാസി കുടുംബം കയറി വന്ന് അതിലെ ചെറിയ പെറുങ്ങിണികൾ മുതൽ ഒണങ്ങി മെലിഞ്ഞ അമ്മൂമ്മമാർ വരെ എല്ലാവരും ഒരേ സ്വരത്തിൽ പൊറോട്ട ഓർഡർ ചെയ്തത് ഒരു നിമിഷത്തേക്ക് ചിന്തയിലാക്കി.
കർത്താവിന് അഭിമാനിക്കാം, ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അങ്ങേരെ 'കുരിശേൽ കേറ്റി' ഏക്കറു കണക്കിന് ഭൂമിയും ഉണ്ടാക്കി വളരുന്ന പാപങ്ങളുടെ മൊത്തക്കച്ചവടക്കാരേയോർത്ത്.
താവളം മുതൽ മുള്ളി വരെ ഒരു പുഴയുടെ സമാന്തരമായി,
തോട്ടങ്ങൾക്കിടയിലൂടെ, കാറ്റാടികളും കുന്നുകളും നിറഞ്ഞ കാഴ്ചകളുമായി, വളഞ്ഞു പുളഞ്ഞ് പോകുന്ന റോഡ്. നല്ല തമിഴ് ചുവയുള്ള ഗ്രാമ ഭംഗിയും, തീ പോലെ പൊള്ളുന്ന ചൂടും അകമ്പടി. അവസാനത്തെ ഒരു 3-4 കിലോമീറ്റർ, റോഡൊക്കെ ഒരു സങ്കൽപം. മുള്ളിയിലെ കേരളാ ചെക്ക്പോസ്റ്റിൽ ചില്ലറ ഫൊർമാലിറ്റീസ്. അവിടെയും കണ്ടു ഒരു നാടൻ സൂപ്പർമാർകറ്റ്. യാത്രയിൽ ഉടനീളം കുടിച്ച വെള്ളത്തിന്റെ കണക്കു വളരെ വലുതായതിനാൽ പറയുന്നില്ല. തമിഴ്നാട് ചെക്പോസ്റ്റും കഴിഞ്ഞ് നല്ല കൊടുങ്കാടിലൂടെ ഞങ്ങള് ഹെയർ പിന്നുകൾ കയറിത്തുടങ്ങി. ആകെ ഞങ്ങള് മാത്രം. മറ്റു വണ്ടികൾ തീരെ ഇല്ല. ചൂടൊഴികെ എല്ലാം അടിപൊളി. ഇടയ്ക്കൊരു നീരൊഴുക്കിൽ ഒരു കാക്കക്കുളിയും പാസാക്കി. അടുത്ത ലക്ഷ്യം മന്ജൂർ. അതിനിടയിൽ വലതു വശത്തെ മലമുകളിൽ നിന്നതാ വരുന്നു, 4 പെൻസ്ടോക് വമ്പന്മാർ..... പവർഹൌസിൽ നിന്നുള്ള 'ബൂം' ശബ്ദം അവിടമാകെ മുഴങ്ങിയിരുന്നു. പവർഹൌസ് കഴിഞ്ഞ് മുകളിലേക്ക് നല്ല കിടു റോഡ്. 43 ഹെയർപിൻ. വഴി നീളെ നല്ല ഫ്രഷ് ആനപ്പിണ്ടം. ഏതു നിമിഷവും മുന്നിൽ പ്രതീക്ഷിച്ചിരുന്നു, ഒരു ഫാമിലിയെ. എന്തോ, ആരും വന്നില്ല. മന്ജൂരിനു അടുക്കും തോറും ചൂട് കുറഞ്ഞു വന്നു. റ്റൗൺ എത്തിയപ്പോഴേക്കും തണുപ്പ് തുടങ്ങി. മന്ജൂർ ഒരു സുന്ദരിയാണ്. വാൽപാരയുടെ പത്തിലോന്നോക്കെയെ വരൂ. സിമ്പിൾ & ക്യൂട്ട്. 30 മിനിട്ടോളം അവിടെ ചിലവിട്ടു. നോക്കിയപ്പോൾ ഒരു ബോർഡ്, ഊട്ടി-30kms. പിന്നൊന്നും നോക്കിയില്ല, നല്ലൊരു റോഡു കണ്ട് നേരെ കുറച്ചു ദൂരം ആസ്വദിച്ചങ്ങ് ഓടിച്ചു പോയി. വഴിയിൽ കണ്ട ഒരണ്ണനോട് ചോദിച്ചപ്പോൾ ആ വഴിയും ഊട്ടിക്കു പോകാമെന്ന് പുള്ളി. പച്ചവിരിച്ച തേയില തോട്ടങ്ങൾക്കിടയിലൂടെ, സുഖമുള്ള തണുപ്പത്ത്, ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ലാതെ, കറുത്ത് സുന്ദരിയായ ഒരു റോഡ് കിട്ടിയാൽ ആരെങ്കിലും വെറുതെ വിടുമോ? സ്വപ്ന തുല്യമായ അപ്പർ-ഭവാനി റോഡിലൂടെ 20 കിലോമീറ്ററോളം പൊയിക്കഴിഞ്ഞാണു വഴി തെറ്റിയ കാര്യം മനസ്സിലായത്. തിരികെ മന്ജൂരെത്തുംബൊഴെക്കും സൂര്യൻ അസ്തമിച്ച് തുടങ്ങിയിരുന്നു. നാട്ടിലെ ചൂട് കണ്ട് ജാകറ്റ് എടുക്കാഞ്ഞതിന്റെ കഷ്ട്ടപ്പാട് ശെരിക്കും അനുഭവിച്ച് നേരെ ഊട്ടിക്ക്. ഏഴരയോടെ ഊട്ടി പിടിച്ച്, ഒരു റൂമുമെടുത്ത്, ഓരോറ്റയുറക്കം. ഒന്നും രണ്ടുമല്ല, ഒരു നൂറ് ഹെയർപിന്നുകളാണേ കേറിയത്.........

വാൽപ്പാറ അല്ലെങ്കിൽ മുള്ളി.
"ഹെഡ് ഓർ ടെയിൽ???-വാല് വീണാൽ വാല്പാറ."
അങ്ങനെ തലയുമായി ഞങ്ങൾ 11 മണിക്ക് 'രാജകീയ' വണ്ടിയിൽ യാത്ര തുടങ്ങി. കാട്ടിലൂടെയുള്ള യാത്രയായതിനാൽ 'പട പട' മാറ്റി 'സയലന്റ്-സാറിനെ' ഫിറ്റ് ചെയ്തിരുന്നു. പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി അട്ടപ്പാടി. പുറത്തു കാണുന്ന ശരീരഭാഗങ്ങൾ മുഴുവാൻ പൊള്ളി കരിവാളിച്ചു. ഈ കാലാവസ്ഥയിൽ ഒരു ബൈക്ക് ട്രിപ്പ് നടത്താൻ തോന്നിയ സമയത്തെക്കുറിച്ച് ആലോചിച്ച് കുറേ ചിരിച്ചു, അല്ലാതെ വേറെന്തു ചെയ്യാൻ....
എൻഫീൽഡിൽ ഇത് ആദ്യ അനുഭവമാണ്. അട്ടപ്പാടി വരെ സുഖിച്ചങ്ങു ഓടിച്ചു.
അട്ടപാടി, കേട്ടതുപോലോക്കെ തന്നെ. എങ്കിലും, അവിടെ മൊബൈലിനു റെയ്‌ന്ജോ, കാര്യമായ കടകളോ പ്രതീക്ഷിച്ചില്ല. ഊണ് കഴിക്കാൻ കേറിയത് താവളത്തുള്ള ഒരു ഹോട്ടലിൽ. വലിയൊരു ആദിവാസി കുടുംബം കയറി വന്ന് അതിലെ ചെറിയ പെറുങ്ങിണികൾ മുതൽ ഒണങ്ങി മെലിഞ്ഞ അമ്മൂമ്മമാർ വരെ എല്ലാവരും ഒരേ സ്വരത്തിൽ പൊറോട്ട ഓർഡർ ചെയ്തത് ഒരു നിമിഷത്തേക്ക് ചിന്തയിലാക്കി.
കർത്താവിന് അഭിമാനിക്കാം, ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും അങ്ങേരെ 'കുരിശേൽ കേറ്റി' ഏക്കറു കണക്കിന് ഭൂമിയും ഉണ്ടാക്കി വളരുന്ന പാപങ്ങളുടെ മൊത്തക്കച്ചവടക്കാരേയോർത്ത്.
താവളം മുതൽ മുള്ളി വരെ ഒരു പുഴയുടെ സമാന്തരമായി,
തോട്ടങ്ങൾക്കിടയിലൂടെ, കാറ്റാടികളും കുന്നുകളും നിറഞ്ഞ കാഴ്ചകളുമായി, വളഞ്ഞു പുളഞ്ഞ് പോകുന്ന റോഡ്. നല്ല തമിഴ് ചുവയുള്ള ഗ്രാമ ഭംഗിയും, തീ പോലെ പൊള്ളുന്ന ചൂടും അകമ്പടി. അവസാനത്തെ ഒരു 3-4 കിലോമീറ്റർ, റോഡൊക്കെ ഒരു സങ്കൽപം. മുള്ളിയിലെ കേരളാ ചെക്ക്പോസ്റ്റിൽ ചില്ലറ ഫൊർമാലിറ്റീസ്. അവിടെയും കണ്ടു ഒരു നാടൻ സൂപ്പർമാർകറ്റ്. യാത്രയിൽ ഉടനീളം കുടിച്ച വെള്ളത്തിന്റെ കണക്കു വളരെ വലുതായതിനാൽ പറയുന്നില്ല. തമിഴ്നാട് ചെക്പോസ്റ്റും കഴിഞ്ഞ് നല്ല കൊടുങ്കാടിലൂടെ ഞങ്ങള് ഹെയർ പിന്നുകൾ കയറിത്തുടങ്ങി. ആകെ ഞങ്ങള് മാത്രം. മറ്റു വണ്ടികൾ തീരെ ഇല്ല. ചൂടൊഴികെ എല്ലാം അടിപൊളി. ഇടയ്ക്കൊരു നീരൊഴുക്കിൽ ഒരു കാക്കക്കുളിയും പാസാക്കി. അടുത്ത ലക്ഷ്യം മന്ജൂർ. അതിനിടയിൽ വലതു വശത്തെ മലമുകളിൽ നിന്നതാ വരുന്നു, 4 പെൻസ്ടോക് വമ്പന്മാർ..... പവർഹൌസിൽ നിന്നുള്ള 'ബൂം' ശബ്ദം അവിടമാകെ മുഴങ്ങിയിരുന്നു. പവർഹൌസ് കഴിഞ്ഞ് മുകളിലേക്ക് നല്ല കിടു റോഡ്. 43 ഹെയർപിൻ. വഴി നീളെ നല്ല ഫ്രഷ് ആനപ്പിണ്ടം. ഏതു നിമിഷവും മുന്നിൽ പ്രതീക്ഷിച്ചിരുന്നു, ഒരു ഫാമിലിയെ. എന്തോ, ആരും വന്നില്ല. മന്ജൂരിനു അടുക്കും തോറും ചൂട് കുറഞ്ഞു വന്നു. റ്റൗൺ എത്തിയപ്പോഴേക്കും തണുപ്പ് തുടങ്ങി. മന്ജൂർ ഒരു സുന്ദരിയാണ്. വാൽപാരയുടെ പത്തിലോന്നോക്കെയെ വരൂ. സിമ്പിൾ & ക്യൂട്ട്. 30 മിനിട്ടോളം അവിടെ ചിലവിട്ടു. നോക്കിയപ്പോൾ ഒരു ബോർഡ്, ഊട്ടി-30kms. പിന്നൊന്നും നോക്കിയില്ല, നല്ലൊരു റോഡു കണ്ട് നേരെ കുറച്ചു ദൂരം ആസ്വദിച്ചങ്ങ് ഓടിച്ചു പോയി. വഴിയിൽ കണ്ട ഒരണ്ണനോട് ചോദിച്ചപ്പോൾ ആ വഴിയും ഊട്ടിക്കു പോകാമെന്ന് പുള്ളി. പച്ചവിരിച്ച തേയില തോട്ടങ്ങൾക്കിടയിലൂടെ, സുഖമുള്ള തണുപ്പത്ത്, ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ലാതെ, കറുത്ത് സുന്ദരിയായ ഒരു റോഡ് കിട്ടിയാൽ ആരെങ്കിലും വെറുതെ വിടുമോ? സ്വപ്ന തുല്യമായ അപ്പർ-ഭവാനി റോഡിലൂടെ 20 കിലോമീറ്ററോളം പൊയിക്കഴിഞ്ഞാണു വഴി തെറ്റിയ കാര്യം മനസ്സിലായത്. തിരികെ മന്ജൂരെത്തുംബൊഴെക്കും സൂര്യൻ അസ്തമിച്ച് തുടങ്ങിയിരുന്നു. നാട്ടിലെ ചൂട് കണ്ട് ജാകറ്റ് എടുക്കാഞ്ഞതിന്റെ കഷ്ട്ടപ്പാട് ശെരിക്കും അനുഭവിച്ച് നേരെ ഊട്ടിക്ക്. ഏഴരയോടെ ഊട്ടി പിടിച്ച്, ഒരു റൂമുമെടുത്ത്, ഓരോറ്റയുറക്കം. ഒന്നും രണ്ടുമല്ല, ഒരു നൂറ് ഹെയർപിന്നുകളാണേ കേറിയത്.........


Comments
Post a Comment