ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.
മലപ്പുറം ജില്ലയിലെ മങ്കടയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാറി(മങ്കട-മഞ്ചേരി റോഡ്) 'ആയിരനാഴിപടി'യിലാണ് ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷത്തെ ചരിത്രം പറയാനുണ്ട് ഈ എട്ടുകെട്ടിന്. വള്ളുവനാടിന്റെ ചരിത്രത്തിൽ വലിയൊരു പങ്ക് ആയിരനാഴി കോവിലകത്തിനുണ്ട്. പല്ലവരാജവംശത്തിന്റെ മുൻ തലമുറക്കാരാണ് വള്ളുവനാട് സ്ഥാപിച്ചത്. അവരുടെ പിൻതലമുറക്കാരുടെയാണ് ഈ എട്ടുകെട്ട്. ആയിര നാഴി കോവിലകം എന്ന പേരു ലഭിക്കാൻ കാരണം
പണ്ട് കോവിലകത്ത് സാധുക്കൾക്കായി അന്നധാനം നടത്തിയിരുന്നു. ആയിരം നാഴി
അരിയാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല കോവിലകത്തിന്റെ പരദേവതയായ
തിരുമാന്ധാംകുന്ന് ഭഗവതിയുടെ പിറന്നാളിന് ആയിരം നാഴി അരിയുടെ പ്രസാദം
ഊട്ടും ഉണ്ടായിരുന്നതുകൊണ്ട്
ഈ കോവിലകം ആയിരനാഴി കോവിലകം എന്നറിയപ്പെട്ടു. മൂന്ന് നിലയിലുള്ള ഈ എട്ടുകെട്ടിൽ ഇരുപതിൽ കൂടുതൽ മുറികളും സമചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും, ദീർഘചതുരാകൃതിയിലുള്ള മറ്റൊരു നടുമുറ്റവുമാണുള്ളത്. ഈ എട്ടുകെട്ടിന്റെ വാസ്തു ശാസ്ത്രം കൊച്ചുണ്ണി തമ്പുരാന്റെതാണ്. പൂമുഖത്തെ ചിത്രപ്പണികളും, തൂണുകളും,നടുമുറ്റത്തിന് ചുറ്റുംകൈകൾ കൊണ്ട് കൊത്തിയുണ്ടാക്കിയ കരിങ്കൽ തൂണുകളും, വീതികൂടിയ ചെങ്കൽ ഭിത്തിയും, മൂന്നാം നിലയിലെ വലിയ ഹാളും ഏറെ ശ്രദ്ധേയം. നടുമുറ്റത്തിന്റെ തെക്കുഭാഗത്തുള്ള തെക്കിനിയിൽ കളംപാട്ട് ഇന്നും നടത്തി വരുന്നു. എൺപത്തഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ എട്ടുകെട്ട് വാസ്തു ഭംഗിയാലും ചുറ്റുമുള്ള പ്രകൃതി ഭംഗിയാലും ഏറെ സുന്ദരമാണ്.
ഈ കോവിലകം ആയിരനാഴി കോവിലകം എന്നറിയപ്പെട്ടു. മൂന്ന് നിലയിലുള്ള ഈ എട്ടുകെട്ടിൽ ഇരുപതിൽ കൂടുതൽ മുറികളും സമചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും, ദീർഘചതുരാകൃതിയിലുള്ള മറ്റൊരു നടുമുറ്റവുമാണുള്ളത്. ഈ എട്ടുകെട്ടിന്റെ വാസ്തു ശാസ്ത്രം കൊച്ചുണ്ണി തമ്പുരാന്റെതാണ്. പൂമുഖത്തെ ചിത്രപ്പണികളും, തൂണുകളും,നടുമുറ്റത്തിന് ചുറ്റുംകൈകൾ കൊണ്ട് കൊത്തിയുണ്ടാക്കിയ കരിങ്കൽ തൂണുകളും, വീതികൂടിയ ചെങ്കൽ ഭിത്തിയും, മൂന്നാം നിലയിലെ വലിയ ഹാളും ഏറെ ശ്രദ്ധേയം. നടുമുറ്റത്തിന്റെ തെക്കുഭാഗത്തുള്ള തെക്കിനിയിൽ കളംപാട്ട് ഇന്നും നടത്തി വരുന്നു. എൺപത്തഞ്ച് സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ എട്ടുകെട്ട് വാസ്തു ഭംഗിയാലും ചുറ്റുമുള്ള പ്രകൃതി ഭംഗിയാലും ഏറെ സുന്ദരമാണ്.
Comments
Post a Comment