Posts

Showing posts from September, 2017

ഇവിടത്തെ കാറ്റാണ് കാറ്റ് : കാൽവരി മൗണ്ട്

Image
കാൽവരി മൗണ്ട്,ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി… കാൽവരി മൗണ്ട് : ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം ഇടുക്കി യുടെ മാസ്മരിക സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അനുഗ്രഹീത ഭൂമി... സമുദ്രനിരപ്പിൽ നിന്നും 3600 അടി മുകളിൽ ഇടുക്കി ഡാമിന്റെ ജലസമ്പത്ത് മൊത്തം ഒറ്റ കാഴ്ച്ചയിൽ... ഇടുക്കി യാത്ര തിരിക്കുന്ന പല സഞ്ചാരികളും ഡാം കണ്ട് മടങ്ങാറാണ് പതിവ് ഇടുക്കിയിലെ കാഴ്ചകളിൽ ഏറ്റവും സുന്ദരമായത് കാൽവരി മൗണ്ട് തന്നെയാണ്... വ്യൂ പോയിന്റിൽ ചെന്ന് നിൽക്കുമ്പോൾ ഇത് ഇടുക്കി തന്നെയാണോ അതോ ഒരു ഉറക്കമുണർന്നപ്പോൾ നിൽക്കുന്നത് മറ്റേതോ രാജ്യത്താണൊ എന്ന് പോലും തോന്നിപ്പോവും... ഒരുപകൽ മൊത്തം നോക്കിയിരുന്നാലും വിടപറഞ്ഞു പോരാൻ തോന്നാത്ത കാഴ്ച ആയിരിക്കുമത്... ഇടുക്കി പലതവണ പോയിട്ടുണ്ടെങ്കിലും... കഴിഞ്ഞ ഞായർ രാവിലെ കാപ്പി കുടി കഴിഞ്ഞപ്പോൾ കരുതി ഒന്നു പുറത്തേക്കിറങ്ങാമെന്നു... എന്നുമുള്ള മഴ മാറി മൊത്തത്തിൽ ഒരു തെളിച്ചം കാർമേഘങ്ങൾ എങ്ങോ പോയി മറഞ്ഞിരിക്കുന്നു എന്നാ പിന്നെ ഇടുക്കി വിട്ടേക്കാം... മൂലമറ്റം തൊട്ട് കുളമാവ് വരെ 12 ഹെയർപിൻ വളവുകളാൽ അനുഗ്രഹീതമായ റോഡ്... എത്രപോയാലും മടുക്ക...

മഞ്ഞു വീണു നനഞ്ഞു കുതിര്‍ന്ന ഗവി ഒപ്പം നമ്മുടെ KTDC യുടെ ബസും ....

Image
ഗവിയാത്ര... ഒരിക്കലും മറക്കാനാവാത്ത മായാകാഴ്ചകൾ. ഗവി എക്‌സ്ട്രാ ഓർഡിനറിയാണ് ‘ഓർഡിനറി’ സിനിമയിൽ കണ്ട ഗവിയല്ല ഗവി.ലോകത്തിൽത്തന്നെ അവശ്യം കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണത്.കാടും മഴയും മഞ്ഞും സംഗമിക്കുന്ന യാത്രാനുഭവത്തിനായി ഗവിയിലേക്കു പോവാം.. മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്നാൽ പച്ചപ്പിന്റെ സൗന്ദര്യം എന്താണെന്ന് നാമറിയും. കാട്ടിൽ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയാം. കോട കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളിൽ കാട്ടാനകളുണ്ടാവും, കാട്ടുപോത്തുകളുണ്ടാവും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും കാട്ടരുവികളുടെ കളകളാരവവും സന്തോഷമേകും. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം. ആ ജീവിതത്തെ അറിയാനും കാണാനും എന്നതിലപ്പുറം ഒരു കാടിന്റെ ഏറ്റവും ആഴത്തിലുള്ള വികാരവും അനുഭൂതികളും സ്വന്തമാക്കാൻ കേരളത്തിലെ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് ഗവി. വിദേശികളാണ് ഇത് ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത്. ലോകത്തിൽത...

ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’

Image
ഊട്ടിയേക്കാൾ മനോഹരം: ഇത്‌ കൊത്തഗിരി എന്ന നമ്മുടെ നാടൻ ‘സ്വിറ്റ്സർലൻഡ്‌’ ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന് നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം. മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍ ഒരുവേള ഊട്ടിയിലേക്കാള്‍ മനോഹരമെന്നും തോന്നിപ്പോകാം. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്. പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും. സമുദ്രനിരപ്പില്‍ നിന്ന് 178...

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് പോയി കാണേണ്ട സ്ഥലം കബനി

Image
 കേരളത്തില്‍ ഉറവപൊട്ടുന്ന നദിയാണ് കബനി. വയനാടന്‍ നിരകളെ തഴുകിയൊഴുകി, പിന്നെ കര്‍ണാടകയിലേക്ക് കടന്ന് കാവേരിയിലലിയുന്നു കബനി. കര്‍ണാടകയിലെ വലിയ വന്യജീവികേന്ദ്രങ്ങളിലൊന്നാണ് കബനി ഫോറസ്റ്റ് റിസര്‍വ്. മൈസൂറില്‍ നിന്ന് 80 കിലോമീറ്ററും ബാംഗൂരില്‍ നിന്ന് 205 കിലോമീറ്ററും ദൂരമുണ്ട് കബനിയിലേക്ക്. പക്ഷേ, മലയാളിക്ക് ഇവിടെയെത്താന്‍ വളരെയെളുപ്പമാണ്. വയനാട്ടില്‍ നിന്ന് 27 കിലോമീറ്റര്‍. നാഗര്‍ഹോള ദേശീയപാര്‍ക്കിന്റെ ഭാഗമാണ് ഈ നിബിഡ വനം. 55 ഏക്കറില്‍ പരന്നു കിടക്കുന്ന കബനി റിസര്‍വ് മൈസൂര്‍ രാജാക്കന്മാരുടെ പ്രിയപ്പെട്ട വേട്ടനിലമായിരുന്നു. ശിക്കാറില്‍ തല്‍പരരായ എത്രയോ ബ്രിട്ടീഷ് വൈസ്രോയിമാര്‍ ഈ സുന്ദരവനത്തില്‍ കൂടാരമടിച്ച് പാര്‍ത്തിരിക്കുന്നു. കടുവയെ വേട്ടയാടി ഗര്‍വ് കാട്ടിയിരിക്കുന്നു. വേട്ടക്കാരുടെ കാലം കഴിഞ്ഞു. മൃഗങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുന്നവരാണ് ഇന്ന് കബനിയിലേക്ക് എത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം കബനിയിലെ ജങ്കിള്‍ലോഡ്ജിലായിരുന്നു ഞാന്‍ രണ്ടു രാത്രികള്‍. കാടിന്റെ വന്യനിശബ്ദതയ്ക്കു നടുവില്‍ രാത്രിയില്‍ കഴിച്ചുകൂട്ടുക വിചിത്രമായ ഒരനുഭവമാണ്. ഇത്രത്തോളം സാഹസികതയില്‍ താല്...

മഴയിൽ അലിഞ്ഞൊരു നെല്ലിയാമ്പതി യാത്ര.

Image
 മൂന്നുനാലു വർഷങ്ങൾക്കു മുൻപാണ് ആദ്യമായ് നെല്ലിയാമ്പതി പോയത്. ഞങ്ങൾ രണ്ടുപേർ. ഒരവധിദിവസം കഴിച്ചുകൂട്ടാൻ ഒരു ബ ൈക്ക് യാത്ര. സാധാരണ യാത്രികർ എത്തിപ്പെടുന്ന സ്ഥലങ്ങളിലെല്ലാം അന്ന് ഞങ്ങളും പോയി. മടങ്ങി. നാളുകൾക്കിപ്പുറം ഒരു ട്രക്കിങ്ങിനായി അവിടേക്കു വീണ്ടും പോകാനൊരുങ്ങുമ്പോൾ ആ യാത്ര ഓർമയിൽ വരുന്നു. ഇക്കുറി പക്ഷെ സ്ഥിരം യാത്രികരുടെ തിരക്കുകളില്ലാത്ത നെല്ലിയാമ്പതിയുടെ ഉള്ളറകൾ തേടിയായിരുന്നു യാത്ര. നെല്ലിയാമ്പതി പോത്തുപാറയിലേക്കു ഒരു ട്രെക്കിങ്ങ്. പിന്നെ ഒരു ഓഫ്റോഡ് ഡ്രൈവും നൈറ്റ് സഫാരിയും ഇത്രയുമായിരുന്നു പ്ലാൻ. കേരളത്തിൽനിന്നും കർണ്ണാടകയിൽനിന്നും ചെന്നൈയിൽനിന്നുമായി 25 പേരടങ്ങുന്ന സംഘം. എല്ലാവരോടും പാലക്കാടു റെയിൽവേ സ്റ്റേഷനിൽ എത്തുവാനാണ് ആവശ്യപ്പെട്ടിരുന്നത്. വെള്ളിയാഴച്ച തന്നെ രാഹുലും ശ്യാമും എന്റെ വീട്ടിലെത്തിയിരുന്നു. കാലത്തു പുറപ്പെടേണ്ടിയിരുന്നെങ്കിലും വിശേഷങ്ങൾ വെളുക്കുവോളം നീണ്ടു. 2 മണിക്ക് ശേഷം എപ്പോഴോ ഉറങ്ങിപോയതായ് ഞാനോർക്കുന്നു. 4.30 മണിക്കുണർന്നു. അഞ്ചുമണിക്കെങ്കിലും പുറപ്പെട്ടാലേ മറ്റുള്ളവർ എത്തുന്നതിനു മുൻപായി ഞങ്ങൾക്ക് എത്താനാകൂ. അഞ്ചരയോടുകൂടി ഞങ്ങൾ പുറപ...

മേഹങ്ങൾക്കൊപ്പം ഉറുമ്പിക്കരയിൽ

Image
ഉറുമ്പിക്കര സ്വപ്നങ്ങളുടെ പുൽമേടാണ് അധികം ആരും ചെല്ലാത്തത് തന്നെയാണ് ഈ പ്രേദേശത്തിന്റെ ഭാഗ്യം ഉറുമ്പിക്കരയിലെ മലമുകളിൽ കയറുവാനാണ് ഞങ്ങൾ പോയത് വേറെ കുറച്ചു സ്ഥലങ്ങളിൽ കൂടി ഉണ്ടെന്നു ഡ്രൈവർ പറഞ്ഞിരുന്നു പക്ഷേ അധികം സമയം ഇല്ലാത്തതിനാൽ മല മുകളും പുൽമേടും മാത്രം കണ്ടു തിരികെ പോന്നു. തീർച്ചയായും നല്ലൊരു ദൃശ്യ വിരുന്നാണ് ഉറുമ്പിക്കര. പ്രെധാനമായും 2 വഴിയാണ് ഇവിടേക്കുള്ളത് ഒന്ന് കുട്ടിക്കാനം വഴി ഉള്ളതും പിന്നെ മറ്റൊന്ന് മുണ്ടക്കയത്തിനടുത്തുള്ള യേണ്ടയാർ (yendayar) ഇൽ നിന്നുള്ളതും. കുട്ടിക്കാനം വഴി സഞ്ചാരികൾക്കു ബൈക്ക് നു എത്തിച്ചേരാൻ ആകും അതിനായി കുട്ടിക്കാനം ചെന്ന് കട്ടപ്പന റൂട്ടിൽ 1km പോയാൽ മാതാവിന്റെ നട കാണും അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞു പോയാൽ ഉറുമ്പിക്കര എത്താം. പക്ഷേ യേണ്ടയാർ ഇൽ നിന്നും ജീപ്പ് വിളിക്കുന്നതാണ് നല്ലത്. അതി കഠിനമായ ഓഫ്‌-റോഡ് ആണ് ഇതുവഴി ബൈക്ക് നു വന്ന പലരും മടുത്തിട്ട് നിറുത്തി പോകുന്നത് കാണാൻ സാധിച്ചു. ഓഫ്‌ റോഡ് കയറി നല്ല പരിചയം ഉള്ളവർക്ക് ഇതിലേയും പോകാം നല്ലൊരു അനുഭവം ആകും അത്. യേണ്ടയാറിൽ നിന്നും ജീപ്പ് വിളിച്ചാൽ ജീപ്പ് വാടക 2500 ആണ്, മറിച്ചു മുണ്ട...

ഹൃദയമേറെ കൊതിച്ച ആ കിടുക്കാച്ചി യാത്ര... പറമ്പിക്കുളം

Image
  ളം.... നല്ല ഒരു അടിപൊളി യാത്ര .... റൂട്ട് > ഞങ്ങൾ പോയത് തൃശ്ശൂർ - വടക്കാഞ്ചേരി-ഗോവിന്ദാപുരം- ആനമലയ് - ടോപ് സ്ലിപ് പറമ്പിക്കു കാടിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സ് നിറച്ച് സന്തോഷം കാട് തരും.തിരക്കു പിടിച്ച ജീവിതയാത്രയിൽ നിന്നും കാടിന്റെ മടിത്തട്ടിൽ അലയുവാനുള്ള ആഗ്രഹം ഏറെയായി ഈ മനസ്സുകളുടെ അടിത്തട്ടിൽ ... തടാകക്കരയിലെ ആ മുളയുടെ ഏറുമാടം കണ്ട് കൊതിച്ചു പോയതും മഴ തന്റെ പ്രണയിനിയായ കാടുകളെ വിജൃംഭിതയാക്കുന്നതും പച്ചപ്പിന്റെയും കോടയുടെയും വിവിധ പ്രണയഭാവങ്ങളും കാറ്റിൽ മുളയുടെ സംഗീതവും കോറസായി കാടിന്റെ അവകാശികളുടെ ശബ്ദങ്ങളും .. ഞങ്ങളുടെ മനസ്സ് ആ സുന്ദര വനത്തിൽ വച്ച് കാടിറങ്ങി വന്നത് വീണ്ടും അവിടം പോകാനായാണ് ... രാമേശ്വരം - ധനുഷ്ക്കോടി യാത്രയിൽ നിന്നും നറുക്ക് പറമ്പിക്കുളത്തേക്ക് വന്നത് പച്ചപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമാണ് ...നെന്മാറ മുതൽ മനസ്സ് കവരും കാഴ്ചകൾ മാത്രം ... നെൽപാടങ്ങളും ,മലകളും, കുളങ്ങളും എല്ലാം ... പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് പക്ഷേ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്നാണ് ഏക മാര്‍ഗ്...

ചെമ്പ്ര ഒരു രക്ഷേം ഇല്ലാതെ വിളിച്ചോണ്ടിരിക്കുന്നുണ്ട് വേഗം വിട്ടോ...

Image
ചെമ്പ്ര ഒരു രക്ഷേം ഇല്ലാതെ വിളിച്ചോണ്ടിരിക്കുന്നുണ്ട് വേഗം വിട്ടോ... റൂട്ട്--കൽപറ്റ-മേപ്പാടി-ചെമ്പ്ര മേപ്പാടിയിൽ നിന്ന് ജീപ്പിനോ സ്വന്തം വാഹനത്തിലോ ചെമ്പ്രയിലെത്താം. (വഴി കുറച്ച് മോശമാണ്. കാറൊക്കെയാണേൽ അടി തട്ടും) ജീപ്പാണെങ്കിൽ 400 രൂപ വരും. ട്രെക്കിങ്ങിന് 750 രൂപയാണ് മിനിമം. പത്തുപേർക്ക് പോവാം.(അധികമുള്ള ഓരോ ആൾക്കും 75 രൂപ) ഒരാൾക്ക് 20 രൂപ വെച്ച് വയനാടിനെ വിസ്തരിച്ച് കാണാവുന്ന വ്യൂ പോയിന്റിലേക്കും പോവാം. രാവിലെ 7 മുതൽ 12 വരെയാണ് ട്രെക്കിങ് സമയം.പരമാവധി നേരത്തെ എത്തുക. 200 പേർക്കാണ് പ്രവേശനം.തിരക്കുള്ളപ്പോൾ 8 മണിയാവുമ്പഴേക്ക് തന്നെ ആളു തികയും. അനാവശ്യമായ പ്ലാസ്റ്റിക്ക് വസ്തുക്കളോ ലഹരി പദാർത്ഥങ്ങളോ ഒന്നും അനുവദനീയമല്ല.എല്ലാം ചെക്ക് ചെയ്തിട്ടേ കയറ്റി വിടൂ. വെള്ളക്കുപ്പികൾ തന്നെ താഴെ നിന്നും സീൽ ചെയ്യിച്ച് കുപ്പി ഒന്നിന് 50 രൂപ വെച്ച് അടപ്പിച്ചേ കയറ്റി വിടൂ. ഇറങ്ങിയതിനു ശേഷം കുപ്പി കാണിച്ചാൽ റീഫണ്ട് ലഭിക്കും